ഇപ്പോള്‍ കൂട്ടുകുടുംബത്തിന്‍റെ കാലമാണല്ലോ. എല്ലാവരും അതീവ തിരക്കിലും. അപ്പോള്‍ മുടങ്ങാതെ ശ്രാദ്ധം ഊട്ടുന്നതും പ്രയാസം. ബുദ്ധീമാന്മാരായ മനുഷ്യര്‍ അതിനും പരിഹാരം കണ്ടെത്തി. കാശിയിലോ തിരുനെല്ലിയിലോ പോയി എന്നെന്നേക്കുമായി സമര്‍പ്പിക്കുക . പിന്നെ എല്ലാ വര്‍ഷവും ഈ ദിനം ആച്ചരിക്കെണ്ട്തില്ല . വാഹനങ്ങള്‍ക്ക് ലൈഫ് ടൈം നികുതി അടക്കുന്നതുപോലെ . ഒന്നിച്ചു ഭാരം തീര്‍ക്കുക . തെറ്റില്ല അല്ലെ .
പക്ഷെ രാമു ഇത്തരത്തിലുള്ള ആളായിരുന്നില്ല. അവന്‍ തന്‍റെ പിതാവിന്‍റെ ആദ്യ വര്‍ഷ ശ്രാദ്ധം തികച്ചും ആചാരപരമായിതന്നെ ഊട്ടുവാന്‍ തീരുമാനിച്ചു . പക്ഷെ അവന്‍റെ ടൌണ്‍ ജീവിതത്തില്‍ വേണ്ടത്ര സൗകര്യം ഉണ്ടായിരുന്നില്ല . എങ്കിലും ഉള്ള സൌകര്യാര്‍ത്ഥം വീട്ടില്‍ വച്ചു തന്നെ ശ്രാദ്ധ ചടങ്ങുകള്‍ നടത്തി . മുറ്റത്തിന്‍റെ അഭാവത്താല്‍ പിണ്‍ഡ ഉരുള ഒരു നാക്കിലയില്‍ ആക്കി ടെറസ്സില് കൊണ്ടു വച്ചു മാറിനിന്നു .അമ്മയും ഉണ്ടായിരുന്നു . അഞ്ചുമിനിട്ടായി . കാക്ക വന്നില്ല . രാമു കുറച്ചു മുന്നോട്ടു ചെന്നു തപ്പോട്ടി 'കാ കാ ' എന്നുവിളിച്ചു . അധികം താമസിയാതെ ഒരു കാക്ക മുകളില്‍ വട്ടമിട്ടു . പിന്നെ കൊത്താതെ അടുത്ത വീട്ടിലെ ടെറസ്സിന്‍റെ ചുമരില്‍ ഇരിപ്പായി . ചോറുരുള ഭക്ഷിക്കുന്ന മട്ടില്ല . രാമുവിന്നു വിഷമം കൂടി . അവന്‍ അമ്മയോട് പറഞ്ഞു . അമ്മ അകത്തോട്ടു ചെല്ല് . പണ്ടും അച്ഛന് ആഹാരം കഴിക്കുമ്പോള്‍ അമ്മ നോക്കി നില്‍ക്കുന്നത് ഇഷ്ടമായിരുന്നില്ല . അമ്മ മൌനാനുസരണം അകത്തേക്ക് പോയി .
രാമു വീണ്ടും കൈകൊട്ടി വിളിച്ചു 'കാ കാ കാ ' കാക്ക മെല്ലെ മെല്ലെ ടെറസ്സിന്‍റെ മുറി ചുമരില്‍ ഇരുന്നു . ചുറ്റും നോക്കി . പിന്നെ മെല്ലെ ചോറുരുളക്കുമേല്‍ വട്ടമിട്ടു പറന്നു. ഉറ്റു നോക്കി . കൊത്തുമോ എന്ന് തോന്നി . പക്ഷെ പിന്‍മാറി. വീണ്ടും പറന്നുചെന്നു അടുത്ത വീടിന്‍റെ ചുമരില്‍ ഇരിപ്പുറപ്പിച്ചു.
ഇതെല്ലം വീക്ഷിച്ചിരുന്ന അടുത്ത വീട്ടിലെ ഒരു യുവാവ് ഒരു വലിയ വടിയുമായി പുറത്തിറങ്ങി . രാമു അറിയാതെ വിളിച്ചു പറഞ്ഞു .വേണ്ട അതെന്റെ അച്ഛനാണ് " ഉരുളക്കു ഉപ്പേരി പോലെ മറുവടി വന്നു .അറിയാം നിന്റെ തന്തെക്കെന്താ ഇവിടെ കാര്യം? ഈ ചോദ്യം ഇതിനുമുമ്പും കേട്ടിട്ടുണ്ട് - രാമു ഓര്‍ത്തു . അച്ഛന്‍ ജീവനോടെ ഇരിക്കെ ഒരു ലേശം സ്നേഹത്തിനു വേണ്ടി, മഴ കാത്തിരിക്കുന്ന വേഴാംബലിനെപോലെ കേണപ്പൊള്‍ ഞാനും അമ്മയും അത് തീരെ ഗൌനിച്ചില്ല . എന്തിനെന്നും എന്തുകൊണ്ടെന്നും അവനറിയില്ല . സന്താപ നിര്‍ഭരമായ അവസരങ്ങളില്‍ അച്ഛന്‍ അടുത്ത വീട്ടില്‍ ചെല്ലും . കരുണാപുരിതമായ വാക്കുകളോടെ അച്ഛനെ അവര്‍ സ്വാന്തനപ്പെടുത്തും. ഈ രീതി തുടര്‍ന്നപ്പോള്‍ എനിക്കും അമ്മയ്ക്കും വാശി കൂടി . അച്ഛന്റെ അടിക്കടി ഉള്ള സന്ദര്‍ശനം
അവര്‍ക്കും പതിയെ മടുപ്പായി . അവരുടെ വാക്കുകളില്‍ സ്വാന്തനത്തിന്റെ സ്വരം കുറഞ്ഞു . വാക്കുകളില്‍ അതൃപ്തി പ്രകടമായി . പിന്നീട് സന്ദര്‍ശനം തന്നെ അവര്‍ക്ക് രസിക്കാതയി . അധികം താമസിയാതെ അത് സംഭവിച്ചു . ആകസ്മികമായി ആ വീട്ടിലെ ഒരു യുവാവിന്റെ വടി കൊണ്ടു തന്നെ അച്ഛന്‍ ഇഹലോകവാസം വെടിഞ്ഞു. കൃത്യം ഒരു വര്‍ഷം മുമ്പു ഇതേ ദിവസം .
പക്ഷെ ഇന്നു വടി പൊക്കും മുമ്പുതന്നെ കാക്ക രക്ഷപ്പെട്ടു . ആ ആത്മാവ് ഗതിയില്ലാതെ പറന്നു കൊണ്ടിരുന്നു . സ്നേഹ നിര്‍ഭരമായി ഉരുട്ടിയെടുത്ത ചോറുരുള അനാഥമായി . ഓര്‍ത്തപ്പോള്‍ രാമുവിന്റെ നയനങ്ങള്‍ നിറഞ്ഞു . ആ ചുടുബാഷ്പം കുടുകുടാ ഉരുണ്ട് ഇറങ്ങി . കണ്ടു നിന്ന അമ്മ അവനെ മാറോടു ചേര്‍ത്ത് ആശ്വസിപ്പിച്ചു . സാരമില്ല . സ്വന്തം ഭര്‍ത്താവിന്റെ കണ്ണ് നീരോപ്പാത്ത ആ സ്ത്രീ തന്‍റെ സാരി തുമ്പ് കൊണ്ടു മകന്റെ കണ്ണീര്‍ ഒപ്പി . രാമുവിന്റെ നെറുകില്‍ രണ്ടു തുള്ളി ചുടുബാഷ്പം വീണു . അവന്‍ അമ്മയുടെ മുഖത്തേക്കു നോക്കി . ആ കണ്ണുകള്‍ നനഞ്ഞിരുന്നു . രാമു നിഷ്കളങ്കമായി മൊഴിഞ്ഞു . വൈകിപ്പോയി . വളരെ വളെരെ . തന്‍റെ കൈകൊണ്ടു അമ്മയുടെ കണ്ണീര്‍ തുടച്ചു മാറ്റി . അനര്‍ഹമെങ്കിലും തല്‍കാലം ആശ്വാസത്തിന്റെ ഒരു കാറ്റു വീശി . രാമു തീരുമാനിച്ചു . അടുത്ത ശ്രാദ്ധം തിരുനെല്ലിയില്‍ ആവാം .
1 comment:
രാധാകൃഷ്ണന്‍ ശ്രാദ്ധം വായിച്ചു.കുറെ ചിരിച്ചു.അടുത്തിരുന്ന സായിപ്പു വല്ലാതെ നോക്കി. നല്ല നര്‍മം ഉണ്ട്
azeez from canada
Post a Comment